നാൾവഴികൾ
കടലെടുത്ത് പോകുന്ന കര,
വേരറ്റ അവൾ.
ഒരു വേള, ഓർക്കാപ്പുറത്ത്,
ശബ്ദമുള്ള സ്വപ്നമായി, അവൻ
കടല് കാണാൻ പോയവൾ പെരുമഴയായി പെയ്തിറങ്ങും,
അവൻ അസ്തമന ചുവപ്പായും. പക്ഷെ, അവ നിനവുകളുടെ ഏകാന്തത മാത്രം.
അവൻ അസ്തമന ചുവപ്പായും. പക്ഷെ, അവ നിനവുകളുടെ ഏകാന്തത മാത്രം.
ഏഴാം നാൾരാവിനൊടുവിൽ അവളുടെ കാഴ്ച്ച തെളിഞ്ഞ് വരും
പക്ഷെ, ഏഴാം നാൾ എന്നത് ആവർത്തിക്കപ്പെടാവുന്ന മറുപുറങ്ങളാണ്.
ഏഴാം തിര പോലെ നിന്റെ കാൽപാദങ്ങളെ പിളർക്കാൻ കെൽപ്പുള്ളവ.
ആർപ്പുവിളികൾക്കിടയിൽ ദിശമാറിയൊഴുകിയ തോണി.
വാക്കുകൾ കൊണ്ട് പണിത അകലങ്ങൾ,
എത്ര പെട്ടെന്ന്,
എത്ര പെട്ടെന്ന്
കഥയിറങ്ങിപ്പോകുന്നു,
വിജനമാകുന്ന താളുകൾ
അവളുടെ കണ്ണുകളിൽ നിറയുന്ന വെളുത്ത ആകാശം
Comments
Post a Comment