പ്രേരണകൾക്ക് പറയുവാനുള്ളത്

ആത്മഹത്യ ഒരു പ്രേരണയായി പിറകേ കുടുമ്പോൾ,
തയ്യാറായി ഇരിക്കണം.
മുറികൾ അടുക്കിപ്പെറുക്കി  ശ്വാസോച്ഛ്വാസം തിരിച്ചറിയാവുന്ന തരത്തിൽ തെളിമയോടെ വെയ്ക്കണം.
കടന്നു വരുന്ന ഓരോരുത്തർക്കും വീടിനുള്ളിലെ,
വൃത്തിയുടെ ജീവനില്ലായ്മ അനുഭവമാകണം.

കൂട്ടുകാരോട് പറയാൻ ഒന്നും ബാക്കിയില്ലെന്നിരിക്കെ, അവരെ ഓർക്കേണ്ടതില്ല.
എന്നാൽ, വാക്കുകളിൽ കുറുകൽ ഒളിച്ചു കടത്തുന്ന സൗഹൃദങ്ങൾക്കു മീതെ വെള്ളയടിക്കുക.
പൊട്ടി വിടരാൻ ഒന്നുമില്ലാത്ത വെള്ളയുടെ ജീവനില്ലായ്മകൾ.

പൂച്ചക്കുട്ടികളെയെന്ന പോലെ  കുഞ്ഞുങ്ങളേയും, ഓർക്കേണ്ടതില്ല.
അലിവുകളെ അപനിർമ്മിക്കാൻ കാലത്തിനാവും.

വീണ്ടും തയ്യാറെടുക്കുമ്പോൾ ചെടികൾ നനയ്ക്കുക്കുവാൻ മറക്കരുത്.
വേനലിലെ അവസാന ജലകണിക പോലെ,
നീ നിറയുന്ന സന്ധ്യകൾ

ഒരു വൈകുന്നേരമെങ്കിലും ഒറ്റയ്ക്ക് നടക്കാൻ ഇറങ്ങുക.
വഴികൾക്കുമേലെ വഴികൾ വന്ന് നിറയുമ്പോൾ മനുഷ്യന്റെ വേഗതയെ ഒന്ന് തൊട്ട്, നീ പിൻവാങ്ങുക.

ആത്മവും ഹർഷവും വേർപിരിയുന്ന ഗോവണിക്കെട്ടിൽ
കാലത്തിന്റെ പോക്കുവരവുകൾക്കിടയിൽ
നിന്റെ കാമനകൾ കാറ്റിലാടും.

ആത്മഹത്യ ഒരു കുറ്റമല്ലന്നിരിക്കെ,
ഒരു ആകർഷണവും തോന്നാന്നില്ല
എങ്കിലും, പിറകേ കൂടുന്ന നിഴലെന്ന പോലെ, ഇടറാത്ത പിൻതുടർച്ചകൾ

Comments

Popular posts from this blog

ഒറ്റവഴിയാകാശങ്ങൾ

ഇരുളിനൊടുവിൽ ഇരുൾ മാത്രം.

കവിതയാകുന്നവൾ